Posts

Showing posts from June, 2024

അന്നധന്യത

ജോസാന്റണി ഗുരു നിത്യചൈതന്യയതിയുടെ പ്രചോദനത്തില്‍ എഴുതിയതാണ് ഈ കവിത  അന്നമെന്നും ധാന്യമെന്നും  രണ്ടു വാക്കുകളുള്ളതില്‍ ധന്യതാലയഭാവമായ് 'ധന'- മെന്നു ഗുരു യതിയരുളവെ 'അന്നധന്യത'യെന്നയോഗമ- തെന്നിലായ് മുളപൊട്ടി,യി- 'ന്നന്നധന്യത'യെന്നതിന്‍ പൊരുള്‍  കണ്ടറിഞ്ഞരുളാനരുള്‍! അന്നമിങ്ങു വിശപ്പടങ്ങവെ- യേകിടുന്നതു ധന്യത! അന്നമേകവെയും നമുക്കു ലഭിച്ചിടും ധനധന്യത! ധന്യഭാവം ചാരിതാര്‍ഥ്യമൊ- ടൊത്തു'മതി'യെന്നുള്ളൊരാ തോന്നലുംകൂടിങ്ങുണര്‍ന്നു- വരുമ്പൊഴുള്ളൊരു ഭാവമാം! അന്യരല്ലിവിടാരുമെന്നറി- യിച്ചിടുന്നൊരു ധന്യത! അന്നമെന്നതു ബ്രഹ്‌മമാ,ണതു പ്രാണനായ്, മനമായുമീ എന്നെയറിവിലുണര്‍ത്തിയാന- ന്ദാമൃതം പകരും പൊരുള്‍! അന്നമൊക്കെയടങ്ങിടും പൊരു- ളിങ്ങു നല്ലതു, ചീത്തയും അന്നമെന്നതില്‍, നാം വിവേകമൊ- ടുള്ളടക്കുക, ധന്യരായ്!

അഴിമതിയ്‌ക്കെതിരെ നിത്യചൈതന്യയതി

 (1983-ലാണെന്നു തോന്നുന്നു ഗുരു നിത്യചൈതന്യതിക്ക് കോഴിക്കോട്ട് ഒരു സിംപോസിയത്തില്‍ അഴിമതിക്കെതിരെ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം കിട്ടിയത് . ഗുരു അതില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്നും അദ്ദേഹത്തിനു പറയാനുള്ളത് അവിടെ അവതരിപ്പിക്കാന്‍ ഒരാളെ അയയ്ക്കാമെന്നും സംഘാടകരെ അറിയിച്ചതിനെത്തുടര്‍ന്ന് എനിക്കു പറഞ്ഞുതന്ന് ഞാന്‍ എഴുതിയെടുത്ത പ്രബന്ധമാണ് താഴെ കൊടുക്കുന്നത്. ഗുരു ഈ ലേഖനം എവിടെയും പ്രസിദ്ധീകരിച്ചിട്ടുള്ളതായി അറിയില്ല.) ജോസാന്റണി, പാലാ -686579 അഴിമതി ഒരു രോഗമാണ്. സാമൂഹികരോഗം. മിക്ക രോഗങ്ങള്‍ക്കും ഒരു ഘട്ടംഎത്തുന്‌നതുവരെ ഉപാന്തിയുണ്ടാക്കാന്‍ കഴിയും. അവിടം കഴിഞ്ഞാല്‍ മരണം വരികതന്നെ ചെയ്യും. ഇത് സാമൂഹികരോഗങ്ങള്‍ക്കും ബാധകമാണ്. ഈ രോഗത്തെ ചികിത്സിച്ചു ഭേദമാക്കണമോ? ഇപ്പോഴത്തെ സാമൂഹികവ്യവസ്ഥിതിയെ തുടച്ചുമാറ്റിയിട്ട് അവിടെ വേറെ വ്യവസ്ഥിതി ഉണ്ടാക്കുക സാധ്യമാണോ? അതു സാധ്യമാണോ എന്നൊക്കെ തീരുമാനിക്കണമെങ്കില്‍ ഈ രോഗത്തിന്റെ നില നല്ലതുപോലെ അറിയണം. രോഗത്തെപ്പറ്റി അറിയുക എന്നാല്‍ എന്താണു രോഗം, അതെങ്ങനെയുണ്ടായി, അത് അതിന്റെ വളര്‍ച്ചയിലും വര്‍ധനവിലും വേറെ ഏതേതു രോഗങ്ങള്‍ ഉണ്ടാക്കുന്നു എന്നൊക്കെ ...

ഗുരു!

 സ്‌നേഹമനർഗളമാക്കുവാനാകാത്ത ലോകസമസ്യയെൻ നോവലിൻ നോവെന്നു- മേകസമസ്യയതെന്നുമോതും പ്രിയ സ്‌നേഹിതാ സ്‌നേഹം കവിതപോൽ നിന്നിലൂ- ടെന്നും ഒഴുകിടാൻ ലോകത്തെയെന്തിനും  നിത്യം പഴിക്കാതെ നിന്നുള്ളിലുള്ള നിൻ ആർദ്രഭാവത്തിന്നുറവ കണ്ടെത്തുക! ഉള്ളിലെ ഉള്ളിയാം സ്‌നേഹം മുളയ്ക്കുവാൻ നിൻ കുടുംബത്തിന്റെ ഉള്ളിൽ നട്ടീടണം  നിൻ കുടുംബാംഗങ്ങളെപ്പോലെതന്നെ നീ നിന്നയൽകാരെയും കണ്ടു സ്‌നേഹിക്കണം! ഉള്ളിൽ പുറത്തിന്റെ ബിംബമേയുള്ളെന്നു- മുള്ളിത്തൊലിക്കുള്ളിലില്ല നാമ്പെന്നുമാർ ചൊന്നു? ഞാൻ ഉള്ളിതൻ ഗന്ധമെന്നോണമു- ള്ളൊന്നതിൽ സത്യമായുണ്ടെന്നു കാണ്മവൻ! മണ്ണിളക്കേണ്ട, വേരെങ്ങനെയാം പടർ- ന്നുള്ളിതൻ കാമ്പു നാമ്പാക്കി മാറ്റുന്നതാ- യുള്ളിലെ കൺകളാൽ കണ്ടറിഞ്ഞല്ലൊ ഞാൻ! ആയതിന്നാണെഴുത്തെന്നിലും നിന്നിലും  ആയിരം കൺകളിൽ കണ്ണീർ സ്രവിപ്പിക്കു- മാർദ്രഭാവം, നീയറിഞ്ഞീടുകൻപനു- കമ്പയാകാനരുൾ നല്കുകിൽ നീ ഗുരു!

മാര്‍ഗദര്‍ശനം

 ഒരു കൊടുമുടിയുടെയടിയില്‍ക്കൂ- ടിരു പടയണി തുള്ളി നടപ്പൂ! ഇരുദിശകളിലെങ്കിലുമെപ്പൊഴു- മൊരു വഴിയേ ഉഴറിനടപ്പൂ കരപംക്തികളുയരുന്നൂക്കില്‍! നുരപതയുകയല്ലോ വാക്കില്‍ സിരകളിലോ ചോരയുമതുപോല്‍ നുരയുംപടിയാണൊഴുകുന്നു! കൊടുമുടിയുടെയുത്തുംഗതയില്‍ പടകള്‍വിട്ടേറിയ ചിലരാം. അവരവിടെയിരുന്നരുളുന്നു: ''ഇവിടേക്കു വരൂ ജനപഥമേ ഭ്രമമാണീ പിന്തുടരല്‍വഴി ഭ്രമണത്തില്‍പെടുവാന്‍ കാര്യം!'' ഒരു ഭ്രമണപഥത്തില്‍ത്തന്നെ ഇരു ദിശകളിലായി ഗമിപ്പോര്‍ ഇരുകൂട്ടരുമൊരുപോല്‍ നിത്യവു- മിരുവട്ടം തമ്മില്‍ കാണ്മു! ഇടയിടെയിരു പടകളുമങ്ങി- ങ്ങടിപിടി കൂടുന്നു, വഴിയുടെ ഗതിയെച്ചൊ; ന്നതു കണ്ടല്ലോ മുടിയില്‍നിന്നൊരുവനിറങ്ങി! അവനൊരു പടയണിയുടെ മുമ്പേ കയറിനടന്നഭിമുഖമങ്ങേ പടവന്നൊരു നേരം മറ്റൊരു ഗതിനോക്കി നടന്നുതുടങ്ങി! പുതുവഴിയില്‍ മുള്ളുകള്‍, കുറ്റി- ച്ചെടികള്‍പാമ്പുകളും കല്ലും. ഇതുവഴി പോക്കൊരു ഗതികേടെ- ന്നരുളുന്നു; പലര്‍ പിരിയുന്നു! അതിലൊട്ടും മനമുലയാതാ മലയേറിയിറങ്ങിയണഞ്ഞോന്‍  പറയുന്നു: ''പഴയ വഴിക്കും  ദിശകളിലും കുറെ നാള്‍ കൂടി ഭ്രമണമിവര്‍ തുടരും നാമതി- ലതിയായ് ഖേദിക്കുക വേണ്ട!   പുതുവഴിയേ പോകുന്നവരേ മലമുകളില്‍ ചെല്ലുകയുള്ളു. ...

നീ

  നീയെന്നതക്ഷരംമാത്രമല്ലാത്മാവി ല്‍ നീര്‍ന്നേകിടക്കുന്ന പാതയാം വാനമാം! നീലയോ നിത്യതാഭാവമായാകാശ നീള്‍മിഴിക്കോണില്‍ വിടര്‍ന്നിടും സ്വപ്‌നമാം!! * നീലക്കാര്‍മുകിലിന്റെ ഭാവലയമായ്                                              മാറും മഴത്തുള്ളിയായ് നീവന്നീടുവതെന്ന്, രാഗമധുവില്‍                                              മൗനം ലയിപ്പിക്കുവാന്‍? ഞാനിന്നെന്നിലുണര്‍,ന്നിതാ പുലരിയില്‍                                              സൂര്യന്‍ സുഗന്ധാര്‍ദ്രനായ് നിന്നെക്കാത്തിവിടെത്തി, യെന്‍                             ...

അടിയിടം

ഇവിടെ യുദ്ധമില്ലല്ലോ; നിസ്സംഗം കവിതമൂളാം,എനിക്കാരുമില്ല അവിടിറാക്കില്‍, കുവൈറ്റിലും, പക്ഷേ,  ഇവിടെ നിന്നുള്ളിലേക്കൊന്നു നോക്കൂ: ''എവിടെ യുദ്ധം തുടങ്ങിയെന്നോര്‍ക്കൂ  ഇവിടെ നിന്നുള്ളിലേക്കൊന്നു നോക്കൂ!'' ഇവിടെ ഞാനെന്‍ സുഖം മാത്രമല്ലോ കവിതയില്‍പ്പോലുമാഗ്രഹിക്കുന്നു! ''എവിടെയാം സുഖം?  നിന്നുള്ളിലല്ലോ കവിതപോലെയാനന്ദവും; പക്ഷേ, എവിടെയോ തെറ്റി; എങ്ങെന്നു തേടൂ കവിതയില്‍പ്പോലുമുണ്ടു യുദ്ധാര്‍ഥം!'' കവിത യുദ്ധാര്‍ഥമെന്നോ? കവിക്കി- ന്നിവിടെ നിസ്സംഗഭാവമാണല്ലോ! ''അറിയണം നിന്റെ നിസ്സംഗഭാവം നെറിവുകെട്ടതായ്ത്തീര്‍ന്നിരിക്കുന്നു!'' പണവുമാധിപത്യങ്ങളും ചെയ്യും  പടയില്‍  ഞാനേതു പക്ഷത്തു നില്ക്കാന്‍? ''മനുജപക്ഷത്തുതന്നെ; യുദ്ധങ്ങള്‍ ഇവിടെയാര്‍ക്കന്തു നന്മ ചെയ്യുന്നു? ചെറിയൊരിച്ചോദ്യമൊന്നു ചോദിക്കൂ; ഹൃദയശാന്തിയാം ലക്ഷ്യമെന്നോര്‍ക്കൂ! ''അതിനു യുദ്ധം, പണാധിപത്യങ്ങള്‍, സുഗമജീവനോപാധികള്‍ പോലും ഇവിടെയാവശ്യമില്ല; വിശ്രാന്തിയ്ക്കി- ന്നിവിടെയിന്നെന്നതോര്‍ക്കുവാന്‍ ചൊല്ലൂ!'' ഗഗനയാത്രയ്ക്കു പക്ഷങ്ങള്‍ വേണം സുഗമയാത്രയ്ക്കു വായുവും വേണം! ഗഗനചാരി മിസ...